Advertisment

സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം, കേരള റബ്ബർ ലിമിറ്റഡ് കമ്പനി, കാർഷിക പ്രശ്നങ്ങളിൽ പരിഹാരം തുടങ്ങി അനവധി പദ്ധതികൾ; കേരള കോൺഗ്രസിന്റെ എൽഡിഎഫ് മുന്നണി പ്രവേശന ഉപാധികളില്‍ ഒന്നൊന്നായി സര്‍ക്കാര്‍ തീരുമാനം !

New Update

തിരുവനന്തപുരം : യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട് എൽഡിഎഫിൽ എത്തിച്ചേർന്ന ജോസ് കെ മാണിക്ക് വമ്പിച്ച വരവേൽപ്പാണ് എൽഡിഎഫ് മുന്നണി നൽകിയത്.

Advertisment

കർഷകരുടെയും സാധാരണക്കാരുടെയും പാർട്ടിയായ കേരള കോൺഗ്രസ് മുന്നോട്ടുവെച്ച എല്ലാവിധ ആശയങ്ങളെയും ഏറ്റെടുത്തു കൊണ്ടാണ് എൽഡിഎഫ് ജോസ് കെ മാണിക്ക് മുന്നണി പ്രവേശം ഒരുക്കിയത്.

publive-image

സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം, കേരള റബ്ബർ ലിമിറ്റഡ് കമ്പിനി, കാർഷിക പ്രശ്നങ്ങളിൽ പരിഹാരം തുടങ്ങി അനവധി പദ്ധതികളാണ് ശരവേഗത്തിൽ സർക്കാർ പ്രഖ്യാപിച്ചത്.

കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശന സമയത്ത് സർക്കാർ കൈക്കൊണ്ട സാമ്പത്തിക സംവരണം, എയ്‌ഡഡ്‌ അധ്യാപക നിയമന അംഗീകാരം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, പഴം- പച്ചക്കറി താങ്ങുവില പ്രഖ്യാപനം, കാർഷിക കമ്മീഷൻ, സിയാൽ മോഡൽ റബർ കമ്പിനി, കെഎം മാണി വിഭാവനം ചെയ്ത രീതിയിൽ കാരുണ്യ ചികിൽസാ സഹായ പദ്ധതി നിലനിർത്താനുള്ള തീരുമാനം, കുടിയേറ്റ മേഖലകളിൽ ഉപാധിരഹിത പട്ടയം നൽകൽ, ക്ഷേമ പെൻഷനുകൾ 1400 രൂപയായി ഉയർത്തിയ നടപടി തുടങ്ങിയ ജനക്ഷേമകരമായ നടപടികൾ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ യുഡിഎഫിൽ ജോസ് കെ മാണി അവതരിപ്പിച്ചെങ്കിലും മുസ്‌ലിംലീഗിന്റെ ശക്തമായ എതിർപ്പുമൂലം നടക്കാതെ വന്നിരുന്നു എന്നതാണ് വസ്തുത.

മധ്യകേരളത്തിലെ സാധാരണക്കാരുടെയും കർഷകരുടേയും നീറുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട് കൊണ്ട് മധ്യകേരളം ജോസ് കെ മാണിയുടെ സഹായത്തോടുകൂടി നേടുവാനും അതുവഴി ഭരണത്തുടർച്ചയിലേക്ക് എത്തുവാൻ കഴിയുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.

സാമ്പത്തിക സംവരണത്തിലും കാർഷിക പ്രശ്നങ്ങളിലും ഉള്ള ഇടപെടലിലും അധ്യാപകനിയമനത്തിലെ അംഗീകാര പ്രശ്നത്തിലും ക്രിസ്തീയ സഭകൾ സർക്കാരിന്  പിന്തുണ നൽകിയിരിക്കുകയാണ് .

ബിഷപ്പുമാർ സർക്കാറിനെ അഭിനന്ദിച്ച് പരസ്യമായി മാധ്യമങ്ങളിൽ എഴുതുകയും വൈദികരുടെയും സഭാ സംഘടന നേതാക്കന്മാരുടെയും നേതൃത്വത്തിൽവരെ എൽഡിഎഫ് സർക്കാരിന് അനുകൂലമായി പ്രകടനങ്ങളും അനുമോദന യോഗങ്ങളും നടത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുവാൻ കഴിഞ്ഞത്.

ഹാഗിയ സോഫിയ കത്തീഡ്രൽ പള്ളി വിഷയത്തിലും സാമ്പത്തിക സംവരണവിഷയത്തിലും മുസ്ലിം ലീഗ് എടുത്ത തീവ്ര വർഗ്ഗീയ നിലപാടുകളും വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐയെയും ചേർത്തുകൊണ്ടുള്ള യുഡിഎഫ് പ്രവർത്തനം മതേതര ജനാധിപത്യ വിശ്വാസികളായ കേരള ജനതക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ആയതിനാൽ തന്നെ കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇടതുമുന്നണിയെ മതേതര ജനാധിപത്യ വിശ്വാസികൾ വിജയിപ്പിക്കുമെന്ന് കണക്കുകൂട്ടിയാണ് ഇടതു മുന്നണി മുന്നോട്ടുനീങ്ങുന്നത്. അതിന് മധ്യകേരളത്തിലടക്കം വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കണക്കുകൂട്ടുന്നു .

jose k mani cm pinarayi
Advertisment