Advertisment

'രണ്ടില' ഹൈക്കോടതിയില്‍ ! ചിഹ്നം അവകാശപ്പെട്ട് ജോസ്-ജോസഫ് പക്ഷങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍; ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഈയാഴ്ച തന്നെ. ഹൈക്കോടതി വിധി വന്നില്ലെങ്കില്‍ ചിഹ്നം മരവിപ്പിച്ചേക്കും ! തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ്-ജോസഫ് പക്ഷങ്ങളുടെ ചിഹ്നം എന്താകും ?

New Update

കോട്ടയം: ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകമാകുന്നത് ഇടതു-വലതു മുന്നണികളിലുള്ള കേരളാ കോണ്‍ഗ്രസുകള്‍ക്കാണ്. ഇരു വിഭാഗത്തിന്റെയും ഒരു ശക്തി പ്രകടനമാകും തദ്ദേശ തെരഞ്ഞെടുപ്പില്‍ അറിയാനാകുക.

Advertisment

publive-image

ഇതു മുന്‍ നിര്‍ത്തിയാകും ജോസ്- ജോസഫ് പക്ഷത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണികളുമായുള്ള വിലപേശല്‍. അതുകൊണ്ടുതന്നെ മികച്ച വിജയം നേടുകയാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. പക്ഷേ തെരഞ്ഞെടുപ്പിനും മുമ്പ് ഇരുവരും തമ്മില്‍ നടക്കുന്ന മറ്റൊരു പോരാട്ടമുണ്ട്

രണ്ടുവിഭാഗത്തിന്റെയും അഭിമാനമായ 'രണ്ടില' ചിഹ്നത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പിന് മുമ്പത്തെ ഈ പോരാട്ടം. തദ്ദേശതെരഞ്ഞെടുപ്പില്‍ 'രണ്ടില' ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനു അപേക്ഷ നല്‍കി. തര്‍ക്കത്തില്‍ ഈ ആഴ്ച കമ്മിഷന്‍ തീരുമാനമെടുത്തേക്കും.

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു നല്‍കാന്‍ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.

ഒപ്പം രണ്ടില ചിഹ്നം ഉപയോഗിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേയും അനുവദിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് ഈയാഴ്ച തീരുമാനമുണ്ടാകുമെന്നാണു ഇരുവിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം 19ന് പൂര്‍ത്തിയാകും.

23നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം. ഇതിനു മുമ്പു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടിവരും. അതിനു മുമ്പ് കോടതി വിധി വന്നില്ലെങ്കില്‍ ചിഹ്നം മരവിപ്പിക്കാനാകും കമ്മീഷന്‍ തീരുമാനിക്കുക.

അങ്ങനെയെങ്കില്‍ ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നല്‍കും. പാലാ ഉപതെരഞ്ഞെടുപ്പില്‍ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തില്‍ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാര്‍ട്ടിയെ പാലായും കൈവിട്ടിരുന്നു. അതിനാല്‍ എങ്ങനെയും ചിഹ്നം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജോസ് പക്ഷവും.

pj joseph jose k mani
Advertisment