കണ്ണൂര്‍: ഗായകന്‍ ജോയ് പീറ്റർ ട്രെയിന്‍ തട്ടി മരിച്ചു. മലബാർ മേഖലയിൽ ഗാനമേളകളിലൂടെ പ്രശസ്തനായ ഗായകൻ ജോയ് പീറ്ററിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
തലശേരി ചേലൂർ സ്വദേശിയാണ്. തലശേരി മാക്കുട്ടം റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മാഹി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു കാലത്തു കേരളത്തിലെ പ്രത്യേകിച്ചു മലബാറിലെ യുവാക്കളെ സ്റ്റേജ് ഷോകളിലൂടെ ആവേശം കൊള്ളിച്ച തലശ്ശേരിയുടെ സ്വന്തം കലാകാരനായിരുന്നു അദ്ദേഹം.
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെയും മനോയുടെയും പാട്ടുകള്‍ പാടി ഹിറ്റാക്കിയ ജോയിയെ മലബാറിലെ എസ് പിയെന്നാണ് വിളിച്ചിരുന്നത്. ഗള്‍ഫില്‍ ഉള്‍പ്പെടെ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു.