Advertisment

വെട്ടിവീഴ്‌ത്തിയശേഷം ഒരാൾ ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെ വെട്ടി, രണ്ടാമൻ കുനിഞ്ഞ് നിന്ന് വെട്ടി. അക്രമിസംഘം യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയതിങ്ങനെ

New Update

publive-image

Advertisment

കണ്ണൂര്‍ : നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിനെ വെട്ടിയതെന്ന് സംഭവത്തില്‍ വെട്ടേറ്റു ചികിത്സയിലുള്ള ഷുഹൈബിന്‍റെ സുഹൃത്തിന്റെ മൊഴി ഞെട്ടിക്കുന്നത് . അതിക്രൂരമായ കൊലപാതകമാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ നടന്നതെന്നാണ് സാക്ഷിമൊഴികള്‍ തെളിയിക്കുന്നത്.

ശുഹൈബും സുഹൃത്തുക്കളും തട്ടുകടയിൽ നിന്ന് ചായ കുടിക്കുമ്പോഴാണ് ഫോർ രജിസ്ട്രേഷൻ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലിൽ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേർ ചേർന്ന് നിരവധിതവണ വെട്ടി.

വെട്ടിവീഴ്‌ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി രണ്ടാമൻ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല. കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞത്.

ഇന്റർനെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.

ശുഹൈബിനെ ജയിലിന് അകത്തുവെച്ച് ആക്രമിക്കാനും ശ്രമം നടന്നെന്ന് വെളിപ്പെടുത്തലുണ്ട്. ശുഹൈബിന്റെ സഹ തടവുകാരനായ ഫർസീനാണ് ഈ ആരോപണം ഉന്നയിച്ചത്. സിപിഎം അനുഭാവിയായ തടവുകാരൻ ശുഹൈബിന് ഭീഷണിപ്പെടുത്തി.

'കാണിച്ചു തരാമെന്ന്' സിപിഎം തടവുകാരൻ ഭീഷണപ്പെടുത്തിയിരുന്നതായി സഹ തടവുകാരൻ ഫർസീൻ പറഞ്ഞു. അതേസമയം ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കെ സുധാകരൻ ആരോപിച്ചു.

ആക്രമിക്കാൻ പദ്ധതിയിട്ട് ചട്ടം ലംഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്ന് സുധാകരൻ പറഞ്ഞു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതിനാൽ നീക്കം പാളിയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. താൻ ജയിൽ ഡിജിപിയുമായി സംസാരിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അതേസമയം നേതാവ് .

kannur kannur murder
Advertisment