Advertisment

കര്‍ണാടക നിയമസഭയില്‍ ബിജെപി നടത്തിയ കുതിരക്കച്ചവടത്തെ തുറന്നു കാട്ടാന്‍ തങ്ങള്‍ ഫോണ്‍ കെണി ഒരുക്കിയെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ്‌ ; ഞങ്ങള്‍ ശ്രമിച്ചത് ബിജെപിയുടെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടാന്‍

New Update

കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം നേടുന്നതിന് വേണ്ടി ബിജെപി നടത്തിയ കുതിരക്കച്ചവടത്തെ തുറന്നു കാട്ടാന്‍ തങ്ങള്‍ ഫോണ്‍ കെണി ഒരുക്കിയെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ്‌. ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടാനാണ് തങ്ങള്‍ ശ്രമിച്ചത്.

Advertisment

ബി.എസ് യെദ്യൂരപ്പ നിയമസഭയില്‍ രാജി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 24 മണിക്കൂര്‍ കൊണ്ട് ബിജെപി തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ആറു ഓഡിയോ സന്ദേശങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ബിജെപി എംഎല്‍എമാര്‍, ബെല്ലാരിയിലെ വിവാദ ഖനി വ്യവസായി ജനാര്‍ദ്ധന റെഡ്ഡി തുടങ്ങിയവര്‍ നടത്തിയ ഫോണ്‍ സന്ദേശമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്.

publive-image

തങ്ങളെ സ്വാധീനിക്കാനായി ബിജെപിയുടെ ഇടനിലക്കാരന്‍ എത്തിയതോടെയാണ് ഇത് തെളിവ് സഹിതം ജനങ്ങളെ അറിയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ബി.ജെ.പിയുടെ ഇടനിലക്കാരന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്ട് കൂറുമാറാന്‍ പ്രേരിപ്പിച്ചിരുന്നു. സമ്മതമാണെങ്കില്‍ ബി.ജെ.പി നേതാക്കള്‍ നേരിട്ട് സംസാരിക്കുമെന്നും എം.എല്‍.എമാരോട് പറഞ്ഞിരുന്നു. ഇതു തങ്ങള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചു. അവരായിരുന്നു ബിജെപിയുടെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിന് ഓഡിയോ റിക്കോഡ് ചെയ്യാനായി നിര്‍ദേശിച്ചതെന്ന് ക്ലിപ്പ് പുറത്ത് വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

തങ്ങള്‍ ബിജെപിയെ കുടുക്കാനായി ഒരുങ്ങുന്ന കെണിയാണെന്ന് സംശയം തോന്നാത്ത രീതിയില്‍ വിഷയം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെ ഇതിനായി നിയോഗിച്ചുവെന്ന് കോണ്‍ഗ്രസ് പറയുന്നു. കന്നഡയിലെ പ്രശസ്ത നടനും എംഎ എയുമായ ബി.സി പാട്ടീല്‍ ഉള്‍പ്പെടയുള്ളവരെയാണ് ഇതിനായി നിയോഗിച്ചത്. സംഭാഷണം റിക്കോഡ് ചെയ്ത ശേഷം പാട്ടീല്‍ ഫോണ്‍ തങ്ങളെ ഏല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Advertisment