Advertisment

ഭര്‍ത്താവിനോട് ഗ്യാസ് കണക്ഷനെ ചൊല്ലി പിണങ്ങിയ വീട്ടമ്മ യുവാവിനൊപ്പം മുങ്ങി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ്: വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി ഗള്‍ഫിലുള്ള ഭര്‍ത്താവുമായി പിണങ്ങി മൂന്നു മക്കളെ ഉപേക്ഷിച്ച്‌ വീടുവിട്ട യുവതിയെ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി.കുടക് സ്വദേശിയായ 25 വയസുകാരനൊപ്പമാണ് യുവതി ബംഗളൂരുവിലെത്തിയത്. എന്നാല്‍ ഭര്‍ത്താവിന്‍റെ അകന്ന ബന്ധുവായ യുവാവ് തന്ത്രപൂര്‍വം ഇവരെ ഹോട്ടല്‍ മുറിയിലാക്കി സ്ഥലംവിടുകയായിരുന്നു.

Advertisment

publive-image

കഴിഞ്ഞ 17-നാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. പടന്നയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. നേരം വൈകിയിട്ടും തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് കാണാതായെന്ന് വ്യക്തമായത്.

ഗള്‍ഫിലുള്ള ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ ഗ്യാസ് കണക്ഷനെച്ചൊല്ലി വഴക്കിട്ടിരുന്ന കാര്യം ബന്ധുക്കള്‍ പിന്നീടാണ് അറിഞ്ഞത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്‍റെ അകന്ന ബന്ധുവായ യുവാവുമായി വീട്ടമ്മ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞത്.

ഇതോടെ ബേക്കല്‍ പോലീസ് ഈ യുവാവിനെ നേരിട്ടു വിളിച്ചു. എന്നാല്‍ സംശയലേശമന്യേ യുവതി തനിക്കൊപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. രണ്ടു ദിവസത്തിനു ശേഷം ബംഗളൂരു മജസ്റ്റിക്കിന് സമീപം കെആര്‍ മാര്‍ക്കറ്റിലുള്ള ഹോട്ടലിന്‍റെ ഉടമയായ കണ്ണൂര്‍ സ്വദേശി യുവതിയുടെ വീട്ടിലേക്കു വിളിച്ചപ്പോഴാണ്  ആന്‍ഡിക്ലൈമാക്‌സ് ഉണ്ടായത്. മൂന്നു ദിവസമായി ഹോട്ടല്‍ മുറിയില്‍ തങ്ങളുടെ സംരക്ഷണയിലാണ് യുവതി ഉള്ളതെന്നായിരുന്നു ഇദ്ദേഹം നല്‍കിയ വിവരം.

യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച കുടക് സ്വദേശിയായ യുവാവ് ഇവരുടെ യഥാര്‍ഥ വിലാസവും വീട്ടിലെ ഫോണ്‍ നമ്ബറുമടക്കമുള്ള വിവരങ്ങള്‍ തന്നെ ഹോട്ടല്‍ റിസപ്ഷനില്‍ നല്‍കി കടന്നുകളയുകയായിരുന്നു. സ്വന്തം ഫോണ്‍ നമ്ബറോ വിവരങ്ങളോ നല്‍കിയതുമില്ല.

വീടുവിട്ടിറങ്ങുമ്ബോള്‍ യുവതി കൈയില്‍ കരുതിയിരുന്ന 90,000 രൂപയില്‍ മുപ്പതിനായിരത്തോളം യാത്രയ്ക്കിടയില്‍ ചെലവായിരുന്നു. അവശേഷിച്ച രൂപയും ഇയാള്‍ കൊണ്ടുപോയി. മൂന്നു ദിവസമായിട്ടും ഇയാളെക്കുറിച്ച്‌ വിവരമില്ലാതായതോടെയാണ് ഹോട്ടലുടമ യുവതിയുടെ നാട്ടിലേക്ക് വിളിച്ച്‌ വിവരമറിയിച്ചത്.

kasarkode
Advertisment