ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ ഹകൂര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു നടത്തിയ തെരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരർ നിറയൊഴിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം ഭീകരരെ വെടിവച്ചു കൊല്ലുകയായിരുന്നു.
ശ്രീനഗർ സ്വദേശി ഈസ ഫസിൽ, കൊകേർനാഗ് സ്വദേശി സയിദ് ഒവൈസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെ ഭീകരന്റെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
സോറയിലെ പൊലീസ് സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കോൺസ്റ്റബിൾ മരിച്ച സംഭവവുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടവരിൽ ഒരു ഭീകരനെന്ന് സൈന്യം അറിയിച്ചു.