Advertisment

ആലപ്പുഴയില്‍ പത്തൊൻപതുകാരന്‍ വീട്ടമ്മയെ കൊലപ്പെടുത്തി ജനാലയിൽ കെട്ടിത്തൂക്കി

New Update

ആലപ്പുഴ:  കറ്റാനത്ത് വീടിന്റെ ജനാലയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അയൽവാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ പത്തൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. മുകളയ്യത്തു പുത്തൻവീട്ടിൽ ജെറിൻ രാജുവിനെയാണ് പൊലീസ് പിടികൂടിയത്.

publive-image

മൊബൈൽ ഫോൺ വാങ്ങാൻ ജെറിൻ തുളസിയുടെ വീട്ടിലെ അലമാരയിൽനിന്നു പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയിൽ കെട്ടിത്തൂക്കുകയായിരുന്നെന്ന്‍ പൊലീസ് പറയുന്നു.

തെളിവു നശിപ്പിക്കാൻ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷം ജെറിൻ രക്ഷപെടുകയായിരുന്നു. ജെറിനെ വീട്ടിൽനിന്നാണു പിടികൂടിയത്. ഇയാൾ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Advertisment