കോട്ടയം: ജോസ്കെ. മാണി എം.പി രാജ്യസഭയിലേയ്ക്ക് മത്സരിച്ചതോടെ ഒഴിവുവരുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നോട്ട്.
കർണാടകയിൽ ഒഴിവുള്ള ലോക്സഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ആലോചിക്കുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതോടെ കേരള കോൺഗ്രസ്-യു.ഡി.എഫ് നേതാക്കള്‍ ആശങ്കയിലാണ്. കൈവശം ഉണ്ടായിരുന്ന സീറ്റ് കൈവിട്ടുപോയാല്‍ യു ഡി എഫിനെ സംബന്ധിച്ച് അതിന്റെ പ്രത്യഘാദങ്ങള് ഗുരുതരമായിരിക്കും.
രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ്കെ. മാണി എം.പി തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചതോടെ എം.പിയില്ലാത്ത മണ്ഡലമായി കോട്ടയം മാറുകയാണ് . എന്നാല്‍ കോട്ടയത്തിന് എം.പി ഫണ്ടിനത്തിൽ മാത്രം അഞ്ചുകോടിയും നഷ്ടപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. എം.പി സ്ഥാനം രാജിവെക്കും മുമ്പ് അംഗീകാരം ലഭിച്ച പദ്ധതികൾ തടസ്സപ്പെടില്ല. ഇക്കൊല്ലത്തെ അഞ്ചുകോടി ചെലവഴിക്കാനും സാധിക്കും.
എന്നാല്‍ തുടർനിർമാണാനുമതി ലഭിക്കാത്ത പദ്ധതികൾക്ക് തടസം നേരിടാന്‍ സാധ്യതയുണ്ട്. പഴയ പദ്ധതികൾ തടസ്സപ്പെടാതിരിക്കാൻ സർക്കാറിന് ഇടപെടാം. കലക്ടർക്കാണ് ഇതിനുള്ള അധികാരം. എം.പി ഫണ്ട് പൂർണമായും വിനിയോഗിക്കാനായെന്നാണ് ജോസ് കെ. മാണിയുടെ അവകാശവാദം.
രാജ്യസഭ എം.പിയെന്ന നിലയിൽ കോട്ടയത്തിെൻറ വികസനങ്ങൾക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് ജോസ് കെ. മാണി അവകാശപ്പെട്ടു. നിലവിലെ പദ്ധതികൾ മുടങ്ങാതെ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലായിലെ ട്രിപ്പിള്‍ ഐ ടി, കുറവിലങ്ങാട്ടെ സയന്‍സ് സിറ്റി തുടങ്ങി പാതിവഴിയിലായ നിരവധി പദ്ധതികൾ ജോസ് കെ മയുടെ അഭാവത്തില്‍ അവതാളത്തിലാകുമോ എന്ന ആശങ്കയുണ്ട്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജോസ് കെ. മാണി ലോക്സഭ എം.പി സ്ഥാനം രാജിവെക്കേണ്ടത് ജൂലൈ അവസാനമാകും. ഇതോടെ ലോക്സഭ തെരഞ്ഞെുപ്പിന് അവശേഷിക്കുക 10 മാസവും.