ചെങ്ങന്നൂര്‍: കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂരില്‍ നേടിയ വിജയമെന്ന് സജി ചെറിയാന്‍. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ കഴിഞ്ഞ ചില ദിവസങ്ങളായി നടക്കുന്ന പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായി ഇടത് പക്ഷത്തിന് സ്വാധീനമുള്ള മേഖലയാണ് ചെങ്ങന്നൂരെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തുടങ്ങി വെച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളും താന്‍ തുടരും. ചെങ്ങന്നൂരില്‍ സംസാരിക്കേണ്ട വിഷയം വികസനമാണ് എല്‍ഡിഎഫ് സംസാരിച്ചത് ഇക്കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തോറ്റത് കുതന്ത്രങ്ങളും കള്ള പ്രചാരണവും കാരണമെന്നും സജി ചെറിയാൻ പറഞ്ഞു. എല്ലാ വിഭാഗവുമായും ചെങ്ങന്നൂരിന്റെ വികസനം ചർച്ച ചെയ്യും. അതിൽ രാഷ്ട്രീയമില്ല - സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.