Advertisment

വെള്ളത്തില്‍ മുങ്ങി കൊച്ചി വിമാനത്താവളം; വെള്ളമിറങ്ങുന്നത് വരെ വിമാനം ഇറക്കില്ല; ശനിയാഴ്ച്ച തുറക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍

New Update

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ കഴിയില്ലെന്നു സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍നിന്നുള്ള വെള്ളത്തില്‍ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നത് വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

Advertisment

publive-image

വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രണിലുമെല്ലാം വെള്ളമാണ്. കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പ് ചെയ്തു കളയാനും കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിനും ശമനമില്ല.

ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നത് അതിലും വൈകുമെന്നാണു കരുതുന്നത്. വിദേശത്തു പോകേണ്ടവരും വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവരും അതനുസരിച്ചു യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും.

കാര്‍ഗോ ടെര്‍മിനലിന് അടുത്തുള്ള സോളര്‍ പാടത്തില്‍ വെള്ളം കയറി വിമാനത്താവളത്തിലെ സോളാര്‍ പ്ലാന്റുകളില്‍ ഒരു ഭാഗവും വെള്ളത്തിലാണ്.

Advertisment