Advertisment

ഭര്‍ത്താവ് വീട് പൂട്ടി പോയി: അഞ്ചു വയസുകാരനും അമ്മയും നാലു ദിവസമായി വീട്ടുവരാന്തയില്‍; സംഭവം കൊച്ചിയിൽ

New Update

കൊച്ചി; ഭര്‍ത്താവ് വീട് പൂട്ടി പോയതിനെ തുടര്‍ന്ന് അഞ്ചു വയസുകാരനും അമ്മയും നാലു ദിവസമായി വീട്ടുവരാന്തയില്‍. എറണാകുളം നെല്ലിക്കുഴി സ്വദേശി റെജീനയും മകനെയുമാണ് ഭര്‍ത്താവ് ഇബ്രാഹാം വീട്ടില്‍ കയറ്റാത്തത്. തുടര്‍ന്ന് പ്രതിഷേധമായി വീടിന് വെളിയില്‍ കുത്തിയിരിക്കുകയാണ്. മൂവാറ്റുപുഴ മുളവൂരിലെ വീടിന് മുന്നില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് റെജീനയും മകനും ഇരിക്കുന്നത്. സംഭവത്തില്‍ റെജീനയുടെ പരാതിയില്‍ ഭര്‍ത്താവായ ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തു.

Advertisment

publive-image

കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഭര്‍ത്താവ് വീട് പൂട്ടി ഇറങ്ങിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഇബ്രാഹിം തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് റെജീന ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ഇബ്രാഹിമിനെതിരെ ഗാര്‍ഹിക പീ‍ഡനത്തിന് റെജീന കോതമംഗലം കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ റെജീനയ്ക്ക് അനുകൂലമായി വിധി വന്നു. ഇതേത്തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ ചര്‍ച്ചയില്‍ റെജീനയെയും മകനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഇബ്രാഹിം വാക്ക് നല്‍കി.

തുടര്‍ന്ന് രണ്ട് വാഹനങ്ങളിലായി ഇരുവരും മുളവൂരിലെ വീട്ടിലേക്ക് തിരിച്ചു. ഇബ്രാഹിം പക്ഷേ വീട്ടിലേക്ക് എത്തിയില്ല. റെജീനയെത്തി നോക്കിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. പൊലീസെത്തി ഇബ്രാഹിമിനെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആണ്. തുടര്‍ന്ന് റെജീനയുടെ പരാതിയില്‍ ഇബ്രാഹിമിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കോടതിയെ അറിയിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

Advertisment