കൊല്ലം∙ ചാത്തന്നൂരിനടുത്ത് കൊട്ടിയം ഇത്തിക്കര പാലത്തില്‍ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ച സംഭവത്തില്‍ 8 പേരുടെ നില ഗുരുതരം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ താമരശ്ശേരി സ്വദേശി സുഭാഷും മറ്റൊരാളുമാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് അപകടം.
12 പേര്‍ക്കാണ് പരിക്കേറ്റത് . ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ കൊട്ടിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.