Advertisment

ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്വന്തം അമ്മ രണ്ടു കൈകളും വെട്ടിമാറ്റി മുഖം കത്തിച്ച് കൊലപ്പെടുത്തിയ നിലയില്‍. രണ്ടു ദിവസം മുന്‍പ് കാണാതായ 14 കാരന്‍റെ മൃതദേഹം വീടിനു സമീപത്തുനിന്നും കണ്ടെത്തി

New Update

കൊല്ലം ∙ രണ്ടു ദിവസം മുൻപ് വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കൈകള്‍ വെട്ടിമാറ്റി മുഖം കത്തിക്കരിഞ്ഞ നിലയില്‍ വീടിനു സമീപത്തെ പറമ്പിൽ കണ്ടെത്തി. സ്വന്തം മാതാവാണ് ഈ മൃഗീയ കൃത്യത്തിനു ഉത്തരവാദി .

Advertisment

publive-image

മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പന കുരീപ്പള്ളി സെബദിയിൽ (ജോബ് ഭവൻ) ജിത്തു ജോബ് ആണ് കൊല്ലപ്പെട്ടത്. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം .

മൃതദേഹത്തിന്റെ മുൻവശം ഏതാണ്ടു മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്. കൈകൾ രണ്ടും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കാലിനും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച ജിത്തുവിന്റെ അച്ഛനെയും അമ്മയെയും പൊലീസ് വീട്ടിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഫ‌ൊറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. അപ്പോഴൊന്നും പറമ്പിലെ വാഴത്തോട്ടത്തിൽ മൃതദേഹം ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറയുന്നു. വൈകുന്നേരത്തോടെ മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാം. കൊലപാതകത്തിനു പിന്നിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണ് സംശയം.

തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്കെയിൽ വാങ്ങാൻ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പത്രങ്ങളിൽ പരസ്യവും നൽകി. ബുധനാഴ്ച വൈകിട്ടോടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജയമോളും ജിത്തുവും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടയിൽ ജിത്തു കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസിന്‍റെ സംശയം .

kollam crime
Advertisment