Advertisment

കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളിലെ നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ജില്ലയിലെ മാര്‍ക്കറ്റുകളിലെ നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ചെറുതും വലുതുമായ എല്ലാ മാര്‍ക്കറ്റുകളിലും ഹെല്‍പ്പ് ഡസ്‌ക് തുറക്കുകയും ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചുള്ള പനി പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്‍റെ ചുമതല.

publive-image

സമീപ ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് സമൂഹ വ്യാപനം തടയുന്നതിന് ജില്ലയിലെ ജാഗ്രതാ സംവിധാനം പരമാവധി ശക്തമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ അനാവശ്യമായി കൂട്ടം കൂടുന്നതും സമ്ബര്‍ക്കത്തിനുള്ള സാധ്യതയും ഒഴിവാക്കണം. ഇതിനായി പോലീസിന്‍റെ സഹായത്തോടെ നടപടി സ്വീകരിക്കണം. മത്സ്യ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പന നടത്താന്‍ പാടില്ല.

Advertisment