കുവൈത്ത് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണവും പ്രതിസന്ധിയും കാരണം വിദേശികള്‍ നാടുവിടുകയാണ് . റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കനത്ത തിരിച്ചടി ഗള്‍ഫ് മേഖലയിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിരവധി ഫളാറ്റുകള്‍ കാലിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈത്തില്‍ ഇതുസംബന്ധിച്ച് വിശദമായ പഠനം നടന്നു. 75000ത്തിലധികം ഫ്ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ കുവൈത്ത് ഭരണകൂടം തീരുമാനിച്ചിരുന്നു.
നിർമാണം തീരാറായതും അല്ലാത്തതുമായ 75,000 ഫ്ലാറ്റുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി താമസക്കാരില്ലാതെ കിടക്കുകയാണ്. പ്രതിസന്ധി കാരണം ഫ്ലാറ്റുവാടകയിൽ കുറവുവരുത്തേണ്ട സാഹചര്യമാണുള്ളത്. ശരാശരി 278 ദീനാറുണ്ടായിരുന്ന ഫ്ലാറ്റ് വാടക 242 ദീനാറായി കുറഞ്ഞിട്ടുണ്ട്.
ചികിത്സാ ഫീസ് വർധന ഉൾപ്പെടെ നടപടികൾ ജീവിതച്ചെലവ് ഉയർത്തിയതുമൂലം വിദേശികൾ കുടുംബത്തെ നാട്ടിലയക്കുന്നതും സ്വദേശിവത്കരണവുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.