കുവൈറ്റ് : ഇറാഖ് പുനർനിർമാണത്തിനായി കുവൈത്തിൽ ചേരുന്ന രാജ്യാന്തര സമ്മേളനത്തിൽ സമഗ്രമായ പദ്ധതി സമർപ്പിക്കുമെന്ന് ഇറാഖ്. ഇറാഖ് സന്ദർശിക്കുന്ന കുവൈത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ ഇറാഖ് ആസൂത്രണമന്ത്രി സൽമാൻ അൽ ജുമൈലിയാണ് അക്കാര്യം അറിയിച്ചത്.
യുദ്ധവും മറ്റും കാരണം താറുമാറായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ വീണ്ടെടുപ്പ് സാധ്യമാകുംവിധമുള്ള പദ്ധതിയാണ് സമർപ്പിക്കുക. പത്ത് വർഷം കൊണ്ട് പുനർനിർമാണം സാധ്യമാകുംവിധമാണ് അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുക. ഇറാഖ് സർക്കാരിന്റെ മേൽനോട്ടത്തിലുള്ള നിക്ഷേപ പദ്ധതികളായും മറ്റു വഴികളിൽ ഗ്രാന്റ് പദ്ധതികളായും വികസനം നടപ്പാക്കാൻ ശ്രമിക്കും.