Advertisment

ലാവോസ് അണക്കെട്ട് ദുരന്തത്തില്‍ 36 മരണങ്ങള്‍ സ്ഥിരീകരിച്ചു. കാണാതായത് 98 പേരെ

New Update

publive-image

Advertisment

അറ്റപ്പൂ: ലാവോസ് അണക്കെട്ട് തകർന്നുണ്ടായ അപകടത്തിൽ 36 മരണം സ്ഥിരീകരിച്ചു. 98 പേരെ കാണാതായതായും ലാവോ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് .

585 സൈനികരും സിംഗപ്പൂരിൽനിന്നുള്ള 17 രക്ഷാപ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. ധാരാളം മണ്ണ് അടിഞ്ഞു കൂടിയിട്ടുണ്ടെന്നും യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.

ജൂലൈ 23നാണ് കംബോഡിയൻ അതിർത്തിക്ക്‌ സമീപം ഷെപിയാൻ ഷെ നാംനോയി അണക്കെട്ട് തകർന്നത്. ദുരന്തം 357 ഗ്രാമങ്ങളിലെ 11,777 പേരെ ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ.

വിയറ്റ്‍നാം, തായ്‍ലാൻഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തതോടെയുള്ള ജലവൈദ്യുതപദ്ധതിക്കായി 2013ലാണ് ലാവോസ് സർക്കാർ ഷെ നാംനോയി അണക്കെട്ടിന്‍റെ നിർമാണമാരംഭിച്ചത്.

latest
Advertisment