Advertisment

കേരളത്തിലേക്ക് വിഷമീന്‍ ഒഴുക്ക് തുടരുന്നു; ഫോര്‍മാലിന്‍ കലര്‍ത്തി ആറുടണ്‍ കൂന്തളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു

New Update

പയ്യോളി: ഫോര്‍മാലിന്‍ കലര്‍ത്തിയ ആറുടണ്‍ കൂന്തളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപമാണ് സംഭവം.

Advertisment

ഫോര്‍മലിന്‍ കലര്‍ന്നതാണെന്ന സംശയത്തിലാണ് തടഞ്ഞത്. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കൂന്തളില്‍ ചെറിയ അളവില്‍ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിലെ ജിതിന്‍രാാജ്, ഷെബിന മുഹമ്മദ് എന്നിവരാണ് പരിശോധന നടത്തിയത്.

publive-image

കന്യാകുമാരിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൂന്തള്‍ കയറ്റി പോകുകയായിരുന്നു ലോറി. പാലത്തില്‍ വണ്‍വേ ആയതിനാല്‍ ലോറി ഇവിടെ നിര്‍ത്തിയിരുന്നു. ആ സമയത്ത് ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു.

ആറ് ടണ്‍ കൂന്തളാണ് ഇതില്‍ ഉണ്ടായിരുന്നത്. മംഗളൂരുവിലെ സ്വകാര്യ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു. ലോറി സ്റ്റേഷനിലേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കോഴിക്കോടു നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയത്.

ഫോര്‍മാലിന്‍ കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി കിലോക്കണക്കിന് വിഷമത്സ്യമാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ പിടികൂടിയത്. എന്നിട്ടും സംസ്ഥാനത്തേക്കുള്ള ഫോര്‍മാലിന്‍ ഒഴുക്ക് തുടരുന്നതില്‍ ജനങ്ങളക്കം കടുത്ത ആശങ്കയിലാണ്.

Advertisment