നെടുമങ്ങാട്: ഏഴു വർഷം മുമ്പ് പ്രണയിനിയെ വിവാഹം കഴിച്ച യുവാവ് പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി . കരകുളം നിലമി രാജേഷ് ഭവനിൽ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു കുട്ടികളുടെ പിതാവായ ഇയാൾ ഭാര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായാണ് ഇയാൾ ഒളിച്ചോടിയത്.
സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരിൽ കേസ്സെടുത്തിട്ടുള്ളത്. വെമ്പായം സ്വദേശിനിയായ കാമുകിയും കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.
രാജേഷ് നാല് ദിവസം മുമ്പാണ് ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ച് മുക്കംപാലമൂട്ടിലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്ക്ക് എടുത്ത് ഒളിവിൽ താമസമായതെന്ന് അരുവിക്കര പൊലീസ് അറിയിച്ചു.