Advertisment

ലോക കേരളസഭാ സമ്മേളനം ബഹിഷ്കരിച്ച എം കെ മുനീര്‍ പ്രശ്‌നം പരിഹരിച്ച് തിരിച്ചെത്തി

New Update

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ തുടക്കം കുറിച്ചു. രാവിലെ 9.30നു ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭയുടെ രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പിന്നീട് സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയുടെ ഉപനേതാവ്.

Advertisment

publive-image

അതേസമയം, സമ്മേളനത്തില്‍ സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചതോടെ തിരിച്ചെത്തി. വ്യവസായികള്‍ക്കും പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിച്ചു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും.

വൈകിട്ട് 4,30ന് മേഖലാ ചര്‍ച്ചകളുടെ അവതരണം നടക്കും. പിന്നീട് 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. പ്രഭാവര്‍മ രചിച്ചു ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാരിയറും ഒരുക്കുന്ന സംഗീതപരിപാടി എന്നിവയും ഉണ്ടാകും. നാളെ രാവിലെ മുതല്‍ വിവിധ മേഖലാ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിനു പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരളസഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്നു വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ്. സമാപനത്തോടനുബന്ധിച്ചു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

ഇന്നു രാവിലെ 11നു പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്‌കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാകും. ശോഭന, ടി.ജെ.എസ്.ജോര്‍ജ്, എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണു ചര്‍ച്ച. വൈകീട്ട് മൂന്നിനു ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തില്‍ ചര്‍ച്ച. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ.കൃഷ്ണകുമാര്‍ അവതാരകനാകും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment