Advertisment

'എന്റെ കാര്യങ്ങളറിയാനായി മൊബൈല്‍ഫോണും ടാബ്ലെറ്റുമെല്ലാം വാങ്ങി, എന്നെ കാണാനായി പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് തിരൂരില്‍ നിന്നും പട്ടാമ്പിയിലെ എന്റെ വീട്ടിലെത്തി'

author-image
admin
New Update

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജി.പി എന്ന ഗോവിന്ദ് പത്മസൂര്യ. തന്നെ കാണാനായി പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് തിരൂരില്‍ നിന്നും പട്ടാമ്പിയില്‍ ജി പിയുടെ വീട്ടിലെത്തിയ 75കാരിയായ മാലതിയമ്മയെക്കുറിച്ച് പറയുകയാണ്‌ ഫെയ്​സ്ബുക്കിലൂടെ  ജി. പി.

Advertisment

publive-image

ജി.പി യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മാലതിയമ്മ! വയസ്സ് 75. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. നടക്കാനും പ്രയാസമാണ്. എന്നിട്ടും എന്നെ കാണാന്‍ വേണ്ടി മാത്രം ഒറ്റയ്ക്ക് ആരോടും പറയാതെ ട്രെയിനില്‍ യാത്രചെയ്ത് തിരൂരില്‍നിന്നും പട്ടാമ്പി വീട്ടില്‍ വന്നു.

publive-image

ടിവിയില്‍ കണ്ട് ഇഷ്ടപ്പെട്ട് എന്റെ കാര്യങ്ങളറിയാനായി മൊബൈല്‍ഫോണും ടാബ്ലെറ്റുമെല്ലാം വാങ്ങിച്ചത്രേ. സോഷ്യല്‍ മീഡിയയില്‍നിന്നും ഇടക്കിടക്ക് മുങ്ങുന്നതിനും മെസ്സേജസിനും കമെന്റുകള്‍ക്കും മറുപടി തരാത്തതിനും ശാസിച്ചു!

publive-image

മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്‌നേഹത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളും മുഖത്തടിച്ചപോലെ അവതരിപ്പിച്ചു. അവര്‍ പറഞ്ഞതെല്ലാം ഭാവിയില്‍ ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുകയും തിരുത്തുകയും ചെയ്യേണ്ടവയാണെന്ന് തോന്നി.

publive-image

ജിപി എന്ന നിലയില്‍ അറിയപ്പെട്ടതിനുശേഷമുള്ള എന്റെ കാര്യങ്ങള്‍ എനിക്കറിയുന്നതിനേക്കാള്‍ നന്നായി പറഞ്ഞു തന്നു! അവരെ കണ്ടപ്പോള്‍ സന്തോഷത്തേക്കാള്‍ കുറ്റബോധമാണ് തോന്നിയത്. ഈ അമ്മയെ ഞാന്‍ തിരൂരില്‍ പോയി കാണണമായിരുന്നു.

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാഞ്ഞിട്ടുപോലും എന്നെ സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന എല്ലാ അമ്മമാരെയും മനസുകൊണ്ട് വണങ്ങുന്നു.

കൃതജ്ഞതയോടെ,

അതിനേക്കാളേറെ സ്‌നേഹത്തോടെ

ജിപി

publive-image

Advertisment