സെല്‍ഫിയെടുക്കാന്‍ വന്ന യുവാവിനോടുള്ള ഗായകന്‍ യേശുദാസിന്റെ പെരുമാറ്റ൦ വിവാദമാകുന്നു. തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ശ്രമിച്ചതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്.
യുവാവിന്റെ കൈ തട്ടിമാറ്റിയ യേശുദാസ് ഫോണ്‍ പിടിച്ചു വാങ്ങുകയും എടുത്ത ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. ഇതിനുശേഷം അയാൾക്ക് സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നെു ഉപദേശവും നല്‍കി.
https://www.facebook.com/vishnu.krishna.315/videos/1895538893789577/
താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് യേശുദാസ് പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് യേശുദാസിന്റെ പ്രവര്‍ത്തി വിഡിയോയില്‍ പകര്‍ത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനങ്ങളാണ് യേശുദാസിന് നേരെ ഉയരുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യേശുദാസിന്‍റെ ഈ പെരുമാറ്റം വിവാദമാകുന്നത്. പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുകയുള്ളൂ എന്ന തീരുമാനം അവാര്‍ഡ് ജേതാക്കളെ പ്രകോപിപ്പിച്ചിരുന്നു.
തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാർഡ് ജേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയമാവുകയും എഴുപതില്‍ പരം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ആദ്യം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയ യേശുദാസും ജയരാജും പിന്നീട് തീരുമാനം മാറ്റി ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.