Advertisment

ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ ക്രമക്കേട്: ഇഷ്ടക്കാർക്ക് കരാർ നൽകാൻ പാകത്തിന് ടെൻഡർ മാനദണ്ഡങ്ങൾ ഇറക്കി കളളക്കളി: കൾച്ചറൽ ഷോപ്പി എന്ന കൺസോർഷ്യത്തിന് കരാർ നൽകിയത് 5.79 കോടി രൂപയ്ക്ക്:

New Update

publive-image

Advertisment

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ ക്രമക്കേട്. 5.79 കോടി രൂപയ്ക്കാണ് കൾച്ചറൽ ഷോപ്പി എന്ന കൺസോർഷ്യത്തിന് കരാർ നൽകിയത്. ഇഷ്ടക്കാർക്ക് കരാർ നൽകാൻ പാകത്തിന് ടെൻഡർ മാനദണ്ഡങ്ങൾ ഇറക്കിയാണ് കളളക്കളി.

കൾച്ചറൽ ഷോപ്പി, നേച്ചർ ഗ്രീൻ ഗാർ‍ഡിയൻ, ഇൻവിസ് മൾട്ടിമീഡിയ എന്നി കമ്പനികൾ ചേർന്ന കൺസോർഷ്യത്തിനാണ് കരാർ നൽകിയത്.

നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചു പിടിപ്പിക്കാനുള്ള ജാപ്പനിസ് മാതൃകയാണ് മിയവാക്കി. കഴിഞ്ഞ നവംബർ 5നാണ് ടൂറിസംമന്ത്രി കടകംപളളി സുരേന്ദ്രൻ സംസ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്.

പരിസ്ഥിതിക്ക് വേണ്ടിയുളള പദ്ധതിയെങ്കിലും നടപ്പാക്കുന്നതിന്റെ മറവിൽ കരാറുകാർക്ക് നൽകുന്നത് കോടികളാണ്. 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കുന്നത് 5.79 കോടി ചെലവിട്ട്.

2019 ജനുവരിയിൽ തിരുവനന്തപുരത്തെ കനകക്കുന്നിൽ സർക്കാർ സ്ഥലത്ത് കൾച്ചറൽ ഷോപ്പിക്ക് ടൂറിസം വകുപ്പ് മിയാവാക്കി സ്ഥാപിക്കാൻ അനുമതി നൽകി. കാര്യമായ മുൻപരിചയം ഇല്ലാത്ത ഏജൻസിക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു അനുമതി. ഇതിന് ശേഷം ഓഗസ്റ്റിൽ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കാൻ സർക്കാർ ടെൻഡർ വിളിക്കുന്നു.

ടെൻഡറിൽ പങ്കെടുക്കാനുളള പ്രധാന യോഗ്യത കേരളത്തിൽ മിയാ വാക്കി പദ്ധതി നടത്തിയുളള പരിചയം. മാത്രമല്ല സംസ്ഥാന സർക്കാരുമായി ചേർന്ന് മുൻപ് ഏതെങ്കിലും ഒരു പദ്ധതി നടപ്പാക്കിയവരും ആകണം.

അതായത് സർക്കാർ ചെലവിൽ അനുഭവ പരിചയം നേടിയ കൾച്ചറൽ ഷോപ്പിക്ക് തന്നെ കരാർ കിട്ടാനുളള ഗൂഢലക്ഷ്യം. ചെരിപ്പിന് അനുസരിച്ച് കാല് മുറിക്കുന്നത് പോലെ. ഒരു സെന്റിന് 3 ലക്ഷം രൂപയാണ് മിയാവക്കി വനത്തിനായി കൾച്ചറൽ ഷോപ്പിക്ക് നൽകുന്നത്.

Advertisment