Advertisment

മോളിറ്റിബിറ്റിനെ കണ്ടെത്താനായില്ല - വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളർ

New Update

publive-image

Advertisment

ബ്രൂക്ക്‌ലിന്‍ (അയോവ): ജൂലായ് 18 രാത്രി ജോഗിങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി പത്തു മണിക് ശേഷം കാണാതായ അയോവാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മോളി റ്റിബിറ്റിനെ (20) ആഗസ്ത് 11 വരെ കണ്ടെത്താനായില്ല. ഇതിനിടെ ഇവർ അപ്രത്യക്ഷമായതിനെ കുറിച്ചു വിവരങ്ങൾ നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളറായി ഉയർത്തിയതായി കുടുംബാഗങ്ങൾ അറിയിച്ചു .

മോളിയെ പരിചയക്കാർ ആരെങ്കിലും കൂട്ടിക്കൊണ്ടു പോയതാകാം എന്നാണ് ഫ് ബി ഐ നടത്തിയ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത് . മോളി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത് മോളിയുടെ മാതാപിതാക്കൾ പറഞ്ഞു. ബ്രൂക്ക്‌ലിനില്‍ താമസിക്കുന്ന 1400 പേര്‍ ഒരേ സ്വരത്തിലാണ് മോളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്ന്‌ മാതാവ് ലോറ പറഞ്ഞു.

മോളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല . സുരക്ഷിതമായ പ്രദേശമാണ് ബ്രൂക്കലിന്‍ എന്നും, ഇതിന് മുമ്പ് അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും, ജൂലായ് 18 ന് രാത്രി ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ മോളി വാതില്‍ ലോക്ക് ചെയ്യാതെയായിരിക്കും പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മോളിയുടെ അടുത്ത സുഹൃത്ത് ഡാള്‍ട്ടണ്‍ ജാക്ക് പറഞ്ഞു.

ജോലിയുമായുള്ള ബന്ധത്തില്‍ മറ്റൊരു ടൗണിലേക്ക് പോയ സമയം ജാക്കിന്റെ വീട്ടില്‍ ഡോഗ് സിറ്റിങ്ങ് നടത്തുന്നതിനിടെയാണ് മോളി അപ്രത്യക്ഷയാകുന്നത് .

us news
Advertisment