Advertisment

കാത്തിരിപ്പിനൊടുവില്‍ മുല്ലപ്പള്ളി; കെപിസിസിക്ക് പുതിയ അധ്യക്ഷന്‍

New Update

Advertisment

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമം. കെ.പി.സി.സി. പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേക്കും.മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റായി എ ഐ സി സി ഔദ്യോഗികമായി പ്രഖ്യാപിച്ചു .  എം.ഐ.ഷാനവാസ്, കെ.സുധാകരന്‍,കൊടിക്കുന്നില്‍ സുേരഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകും.  ,കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനുമായി ചുമതലയേക്കും.അതേസമയം യു ഡി എഫ് കൺവീനറായി ബെന്നി ബെഹനാനെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഔദ്യോഗിക പ്രഖാപനം ഉണ്ടാവുക.

പുതിയ കെപിസിസി പ്രസിഡന്റിനെ തേടി ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്കായിരുന്നു.പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്ര‌ത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതാണ് കണക്കുകൂട്ടല്‍. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി.സതീശൻ, കെ. മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട ‘പാക്കേജ്’ നട‌പ്പാക്കാനാണു നേതൃത്വം ലക്ഷ്യമിട്ടത്.

സ്വന്തം സ്ഥാനാർഥിക്കു വേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പി‌ന്തുണച്ചിരുന്നു. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി പ്രസിഡന്റിനുള്ളതു കൊണ്ട് സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. ‘മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണെ’ന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം.

ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാൻ നടത്തിയ ‘വോട്ടെടുപ്പിൽ’ പലരും ഗ്രൂപ്പ് താൽപര്യമനുസരിച്ചുള്ള പേരുകൾ അറിയിച്ചപ്പോൾ മുന്നിലെത്തിയത് വി.ഡി. സതീശൻ, ബെന്നി ബഹനാ‍ൻ, കെ. സുധാകരൻ എന്നിവർ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്നു പറഞ്ഞ ഏതാനും ചിലർ സമദൂരം പാലിച്ചു.

Advertisment