തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ . പ്രതിഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിൻ്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു. ആരോഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സിപിഎം ശ്രമിച്ചു. കൊവിഡിൽ പി ആർ ഏജൻസിയെ വെച്ചാണ് ബിംബവത്കരണത്തിന് സിപിഎം ശ്രമിച്ചത്. വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല. ലൈഫ് മിഷൻ കേസിൽ ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.