തൊടുപുഴ: മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ള പൂശുന്നതിനു പകരം മന്ത്രിസഭ ഉടനടി പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ പിണറായി വിജയൻ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ എൻഐഎയും മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിസഭയിലെ 4 മന്ത്രിമാർ സംശയത്തിന്റെ കരിനിഴലിലാണ്. അവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്പീക്കറും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
മന്ത്രിമാരെയും കുടുംബാംഗങ്ങളെയും തുടരെ തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. എല്ലാ ക്രമക്കേടുകളുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. അധികാരത്തിൽ തുടരാനുള്ള അവകാശം ഇൗ സർക്കാരിനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു