Advertisment

മാധ്യമപ്രവര്‍ത്തകന്റെ ഒന്‍പതുവയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയി, 45 ലക്ഷം ആവശ്യപ്പെട്ട് 23 കാരന്‍; പൊലീസിനെ അറിയിച്ചതോടെ കുട്ടിയെ കൊന്നു

New Update

ഹൈദരബാദ്:  മാധ്യമപ്രവര്‍ത്തകന്റെ ഒന്‍പതുവയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബബാദ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വീടിന് മുന്നില്‍ വച്ച് കളിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ ആള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാകുകയും ചെയ്്തിരുന്നു.

കുട്ടിയെ വിട്ടുതരണമെങ്കില്‍ 45 ലക്ഷം രൂപ തട്ടിക്കൊണ്ടുപോയ ആള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസില്‍ അറിയക്കുകയാണെങ്കില്‍ കുട്ടിയെ കൊലപ്പെടുത്തുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍  കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് 23കാരനായ മെക്കാനിക്ക് സാഗറാണെന്ന് പൊലീസ് പറഞ്ഞു. എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു

murder case
Advertisment