Advertisment

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളവയെന്ന്‍ സര്‍ക്കാര്‍

New Update

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളവയാണെന്ന് സര്‍ക്കാര്‍. 74 ശതമാനം മെഷീനുകളിലും കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കുന്നത്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ്‌ ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

2017 ജൂലായക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണവയില്‍ മിക്കവാറും പരാതികള്‍. എന്നാല്‍ ഈ കാലയളവില്‍ നടന്ന 861 കോടി ഇടപാടുകളുമായി ബന്ധപ്പെടുത്തുമ്പോള്‍ തട്ടിപ്പുകള്‍ കുറവാണെന്നാണ് വാദം.

ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് സോഫ്റ്റ്‌വെയറുകള്‍ പുതുക്കുന്നതിനും എടിഎം പരിപാലനം ഫലപ്രദമായി നടത്തുന്നതിനും ആര്‍ബിഐ ബാങ്കുകള്‍ക്ക് ഈയിടെ നിര്‍ദേശം നല്‍കിയിരുന്നു.

Advertisment