Advertisment

പ്രധാനമന്ത്രിയുടെ ലാഹോറിലേക്കുള്ള അപ്രതീക്ഷിത സന്ദര്‍ശനത്തിന് ഇന്ത്യയ്ക്ക് 1.49 ലക്ഷം രൂപയുടെ ബില്ല് നല്‍കി പാകിസ്താന്‍

New Update

ഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി ലാഹോറിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്  ഇന്ത്യയ്ക്ക് 1.49 ലക്ഷം രൂപയുടെ ബില്ല് നല്‍കി പാകിസ്താന്‍.  മൂന്ന്‍ വര്‍ഷം മുമ്പായിരുന്നു മോദിയുടെ അപ്രതീക്ഷിത യാത്ര.

Advertisment

മോദി യാത്ര ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിമാനം പാകിസ്താന്റെ വ്യോമപാത ഉപയോഗിച്ചതാണ് പാകിസ്താന്‍ ബില്ല് നല്‍കാന്‍ കാരണം. വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാകിസ്താന്‍ ചോദിച്ചതെന്നാണ്‌ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സാമൂഹിക പ്രവര്‍ത്തകനായ ലോകോഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം പണം വാങ്ങിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചത്.

publive-image

2016 മെയ് മാസത്തില്‍ നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനും ജൂണ്‍ മാസത്തില്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനും പാക് വ്യോമപാത ഉപയോഗിച്ചതില്‍ 77,215 രൂപയും 59,215 രൂപയും വീതമാണ് പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും വാങ്ങി. 2014-2016 വര്‍ഷത്തിനിടെ 2.89 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഇന്ത്യ പാകിസ്താന് നല്‍കിയതെന്ന് ലോകേഷ് ബത്രയ്ക്ക് ലഭിച്ച വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാകിസ്താന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ബോയിങ് 737 വിമാനമാണ്പ്രധാനമന്ത്രി ഉപയോഗിച്ചത്.

റഷ്യ  അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തില്‍ നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്.

Advertisment