Advertisment

ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ തട്ടിയ റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പ എടുത്ത് 800 കോടി രൂപ തട്ടിയെന്ന കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കോത്താരിയുടെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടക്കുകയാണ്. ഇയാളുടെ കുടുംബാംഗങ്ങളെയും സി ബി ഐ ചോദ്യം ചെയ്തു. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.

Advertisment

publive-image

അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക്, യുണിയന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് കോത്താരി വായ്പ എടുത്തത്. യുണിയന്‍ ബാങ്കില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് അദ്ദേഹം വായ്പയെടുത്തത്. ഇത് ഇപ്പോള്‍ 3000 കോടി രൂപയായിട്ടുണ്ട്. ഇതിന്‍റെ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയാറായില്ല. പലിശ സഹിതം 5,000 കോടി രൂപയാണ് ഇയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.

കണ്‍പൂരിലെ ഓഫീസില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment