നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ നദിക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് പ്രാദേശിക പത്രലേഖകൻ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകൾ രാഷിയെയും കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 10.30 ഓടെ ബഹാദുരയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഷയുടെയും രാഷിയുടെയും ശരീരത്തിൽ സംശയകരമായ മുറിവുകളുണ്ടെന്ന്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണു കൊലപാതകമെന്നും പോലീസ് പറയുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉഷയെ പടവുകൾക്കു മുകളിൽനിന്നു തള്ളിയിട്ടതിനുശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു. സംഭവം കണ്ട രാഷി കരഞ്ഞതിനെ തുടർന്നാണ് അവളെയും കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടി നദിക്കരയിൽ കൊണ്ടിട്ടതെന്നും പോലീസ് പറയുന്നു.
ശനിയാഴ്ച വൈകിട്ട് 5.30ന് ഉഷയും കൊച്ചുമകളും വീടിനു സമീപത്തെ ജ്വല്ലറിയിൽ പോയിരുന്നു. സമയം പിന്നിട്ടിട്ടും ഇവരെ കാണാതിരുന്നതിനെ തുടർന്ന് ഉഷയുടെ ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ജോലിക്കുശേഷം തിരിച്ചെത്തി രാത്രി പത്തുമണിയോടെയാണ് രവികാന്ത് ഇവരെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചതെന്നും ഭർനെ കൂട്ടിച്ചേർത്തു.