Advertisment

പാക്കിസ്ഥാനെ 8 വിക്കറ്റിന് തകർത്തു; ഇന്ത്യയ്ക്ക് അനായാസ ജയം

New Update

India into the super four of asia cup by beating pakistan

Advertisment

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഇടം കണ്ടെത്തി. ബംഗ്ലാദേശാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യ എതിരാളി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ 43.1 ഓവറില്‍ 162ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ബാറ്റിങ്ങില്‍ 29 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍  ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി.

163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ വേഗത്തില്‍ ബാറ്റ് വീശി. ഓപ്പണര്‍മാര്‍മാരായ രോഹിത് ശര്‍മയും (39 പന്തില്‍ 52), ശിഖര്‍ ധവാനും (54 പന്തില്‍ 46) മികച്ച തുടക്കം നല്‍കി. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഓപ്പണര്‍മാര്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  രോഹിത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായുഡു (46 പന്തില്‍ 31) ശ്രദ്ധയോടെ ബാറ്റ് വീശി. ഇതിനിടെ ധവാന്‍ പുറത്തായെങ്കിലും ദിനേശ് കാര്‍ത്തികും (37 പന്തില്‍ 31) റായുഡുവും വിജയം അനായാസമാക്കി. ഷദാബ് ഖാനും ഫഹീം അഷ്‌റഫും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മൂന്ന് വിക്കറ്റ് വീതമെടുത്ത കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷൊയ്ബ് മാലിക് 43 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ പാക്കിസ്ഥാന്റെ തകര്‍ച്ച തുടങ്ങിയിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖിനേും (2), ഫഖര്‍ സമാന്‍ (0) എന്നിവരെ ഭുവനേശ്വര്‍ പുറത്താക്കി. പിന്നീട് ഒത്തുച്ചേര്‍ന്ന, ബാബര്‍ അസം (62 പന്തില്‍ 47), ഷൊയ്ബ് മാലിക്ക് (67 പന്തില്‍ 48) എന്നിവരിലൂടെ റണ്‍നില മെച്ചപ്പെടുത്തി. എന്നാല്‍ കുല്‍ദീപ് യാദവിന്റേയും കേദാര്‍ ജാദവിന്റേയും ബൗളിങ് പാക്കിസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

നാലാം വിക്കറ്റില്‍ മാലിക്ക്- അസം സഖ്യം 82 റണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അസമിനെ മനോഹരമായ ഒരു പന്തില്‍ കുല്‍ദീപ് വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ എത്തിയത് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. സര്‍ഫറാസിനെ ആവട്ടെ കേദാറും മടക്കി. ബൗണ്ടറി ലൈനില്‍ സബ് ഫീല്‍ഡര്‍ മനീഷ് പാണ്ഡെയുടെ മനോഹരമായ ക്യാച്ച്. വലിയ ഷോട്ടിന് മുതിര്‍ന്ന സര്‍ഫറാസിനെ ബൗണ്ടറി ലൈനില്‍ പാണ്ഡ്യ പിടിച്ചു. ക്യാച്ചിനിടെ താരത്തിന്റെ നിയന്ത്രണം വിട്ടെങ്കിലും പന്ത് വായുവിലേക്കിട്ട് താരം വീണ്ടും കൈപ്പിടിയിലൊതുക്കി.

ആറ് റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. റണ്ണൗട്ടിന്റെ രൂപത്തില്‍ ഷൊയ്ബ് മാലിക്ക് (67 പന്തില്‍ 43) മടങ്ങിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. അമ്പാട്ടി റായുഡുവിന്റെ നേരിട്ടുള്ള ഏറില്‍ മാലിക്ക് റണ്ണൗട്ടായി. പിന്നാലെ ആസിഫ് അലി ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത ജാദവിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി.

എട്ട് റണ്‍സെടുത്ത ഷദാബ് ഖാനെ ജാദവിന്റെ തന്നെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ പാക്കിസ്ഥാന്‍ 33 ഓവറില്‍ 121ന് ഏഴ് എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട് എല്ലാം ചടങ്ങ് പോലെയായിരുന്നു ഇന്ത്യക്ക്. അഷ്‌റഫ് (21) അമീര്‍ (18*) എന്നിവര്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.

Advertisment