Advertisment

6 മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ് - രാഹുലിന്‍റെ പ്രഖ്യാപനം ബഹറിനില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കു മുന്‍പില്‍

New Update

publive-image

Advertisment

മനാമ: കോണ്‍ഗ്രസ് അടിമുടി മാറുന്നുവെന്ന വ്യക്തമായ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ വേദിയിലെ പ്രസംഗം ശ്രദ്ധേയമായി. ബഹറിന്‍ സന്ദര്‍ശനത്തിനിടെ മനാമയിലായിരുന്നു കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന സമൂല മാറ്റത്തെ സൂചിപ്പിച്ച് രാഹുലിന്‍റെ പ്രസംഗം .

ആറുമാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തിന്‌ സമ്മാനിക്കുമെന്നാണ് രാഹുല്‍ ബഹറിനിലെ പ്രവാസി ഇന്ത്യക്കാരോട് പറഞ്ഞത്. ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം വിദേശത്തുവച്ച് രാഹുല്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

ജി ഒ പി ഐ ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) ബഹറിനില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ല്‍ ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍, കോണ്‍ഗ്രസ് അതിന് പ്രാപ്തമാണമെന്നും പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.

തങ്ങളുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യമഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് രാജ്യപുരോഗതിക്കു വേണ്ടി താന്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങളെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ ഇന്ന് സ്വതന്ത്രമാണ്. എന്നാല്‍ ഒരിക്കല്‍ കൂടി ഭീഷണിയുടെ പിടിയിലാണ്. വ്യക്തമായ രണ്ട് ഭീഷണികളാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്നത്. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. എല്ലാ മതത്തിലുമുള്ളവരെ ഒരുമിച്ചു നിര്‍ത്തുന്നതിനു പകരം തൊഴിലില്ലായ്മ മൂലമുള്ള അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റാനുള്ള തിരക്കിലാണ് നമ്മുടെ സര്‍ക്കാര്‍ - രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

rahul gandhi congress
Advertisment