Advertisment

വിവാഹം മുടക്കാന്‍ ഒരുക്കിയ കെണി പ്രണയത്തെ പിന്നെയും ആളിക്കത്തിച്ചു. ജീവിതം തകര്‍ന്നെന്ന് തോന്നിയപ്പോള്‍ ഭാവനയ്ക്ക് തുണയായെത്തിയത് നവീന്‍. ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹ നിശ്ചയം നടത്തി ധൈര്യം പകര്‍ന്നതും നവീന്‍. ഒടുവില്‍ കതിര്‍മണ്ഡപത്തിലേക്ക് കയറാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കൊച്ചി രാജാവ് കൊടുത്ത വിവാഹ സമ്മാനം ആദ്യത്തേതിനേക്കാള്‍ ക്രൂരം !

New Update

തൃശൂര്‍:  ആറു വര്‍ഷം നീണ്ടുനിന്ന പ്രണയത്തേക്കാള്‍ വലുതായിരുന്നു ഭാവന എന്ന മലയാളി യുവ നടിയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ നവീന്‍ നല്‍കിയ പിന്തുണയും സ്നേഹവും പകര്‍ന്നുനല്‍കിയ ധൈര്യവും. തന്റെ വിവാഹം മുടക്കാന്‍ വേണ്ടി കരുതികൂട്ടിയെന്നവണ്ണം കൊച്ചി രാജാവ് ഒരുക്കിയ കെണിയില്‍ അകപ്പെടാതെ ഈ യുവ മിധുനങ്ങള്‍ രക്ഷപെട്ടത് ഹൃദയത്തിന്റെ വടക്ക് കിഴക്കേ കോണില്‍ അങ്ങേയറ്റത്തായി ഒളിപ്പിച്ചുവച്ച സ്നേഹം ഒന്നുകൊണ്ടുമാത്രമായിരുന്നു.

Advertisment

publive-image

ഒരു ശരാശരി ചെറുപ്പക്കാരന്‍ യാതൊരു വ്യവസ്ഥയുമില്ലാതെ നടന്ന ഒരു പ്രണയത്തിന് സ്വില്ലിടാന്‍ തക്ക കാരണങ്ങള്‍ ധാരാളമായിരുന്നു നടിയുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തിന്. പക്ഷെ അവരുടെ സ്നേഹം ഇരട്ടിപ്പിക്കാനേ അത് വഴിവച്ചുള്ളൂ. ഒരുപക്ഷെ ഇരുവരുടെയും തിരക്കുകളില്‍ ഇനിയും നീണ്ടുപോയേക്കാമായിരുന്ന വിവാഹം അല്പം കൂടി നേരത്തെയാക്കാന്‍ അത് കാരണമാകുകയും ചെയ്തു.

publive-image

ഭാവനയെ സംബന്ധിച്ച് തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ അത്യാഹിതം സംഭവിച്ച സമയത്ത് അകന്നുപോയേക്കുമെന്ന് ഭയന്ന ആള്‍ ആദ്യം ചെയ്തത് അരികത്തേക്ക് ഓടിയെത്തുകയായിരുന്നു. "നിനക്കൊരു സാധാരണ അപകടം സംഭവിച്ചെന്നു കരുതിയാല്‍ മതി. നിനക്കൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞതൊക്കെ മറക്കുക. ഞാനുണ്ട് കൂടെ" എന്നായിരുന്നു നവീന്റെ വാക്കുകള്‍.  ദുരന്തത്തിന്റെ ആഘാതത്തില്‍ മനസ് തകര്‍ന്ന ഭാവനയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചത് ആ വാക്കുകളായിരുന്നു.

publive-image

ആഴ്ചകള്‍ക്കുള്ളില്‍ വിവാഹ നിശ്ചയം നടത്താമെന്ന് നവീന്‍ തീരുമാനിച്ചതും എന്നും ഒപ്പമുണ്ടാകും എന്ന ധൈര്യം അവള്‍ക്ക് നല്‍കാനായിരുന്നു. ജനുവരി 22 ന് വിവാഹം നിശ്ചയിച്ചപ്പോള്‍ ബോളിവുഡില്‍ നിന്നും പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ ആശംസകളുമായെത്തി.

എന്നാല്‍ കൊച്ചി രാജാവ് നടിയ്ക്ക് നല്‍കിയ വിവാഹ സമ്മാനമാണ് വീണ്ടും ക്രൂരതയുടെ പര്യായമായത്. അന്ന് സംഭവിച്ചതൊക്കെ നടി സ്വയം ചെയ്ത് കൂട്ടിയതാണെന്ന് ശത്രുവിന്റെ പ്രേരണയില്‍ കുറ്റകൃത്യത്തിലൊരാള്‍ വാക്ക് മാറ്റിപ്പറഞ്ഞത് വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ്.

publive-image

കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങിയ സന്ദര്‍ഭത്തില്‍ കൊച്ചി രാജാവ് നല്‍കിയ ഈ തിരിച്ചടി ഏതൊരു പെണ്‍കുട്ടിയെയും തകര്‍ക്കുന്നതായിരുന്നു. ഏറ്റവും ക്രൂരമായ ഒരു പ്രതികാരം. ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിലും ക്രൂരമായ ഒരു വിവാഹ സമ്മാനം.

publive-image

എന്തായാലും ഭാവനയും നവീനും പുതുജീവിതത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത് കേരളത്തിന്റെ മനസാക്ഷിയുടെ അനുഗ്രഹങ്ങളോടെയാണ്. അപൂര്‍വ്വം ദമ്പതികള്‍ക്ക് മാത്രം ലഭിക്കുന്ന അസുലഭ ഭാഗ്യം. ക്രൂര മനസുള്ളവരുടെ മനസാക്ഷിയില്ലാത്ത വാക്കുകളെയും പ്രവര്‍ത്തികളെയും അഗ്നിയാക്കാന്‍ പോന്നതാണ് ഈ ജനങ്ങളുടെ മനസ്.

രാവിലെ ഭാവനയുടെ ഇഷ്ടദേവനായ തിരുവമ്പാടി കണ്ണന് മുമ്പിലായിരുന്നു താലികെട്ട്. കഴുത്തില്‍ മിന്നുകെട്ടിയ നവീന്‍ ഭാവനയുടെ കവിളില്‍ തട്ടിയാണ് താന്‍ പറഞ്ഞ പഴയ വാക്ക് പാലിച്ചത് ഓര്‍മ്മിപ്പിച്ചത്. ചിരിച്ചുകൊണ്ട് നടിയുടെ മറുപടിയും.

publive-image

തുടര്‍ന്ന്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വിരുന്നില്‍ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്ര൦. വൈകിട്ടാണ് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സല്‍ക്കാരം. വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ ഭാവന മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാനും മറന്നില്ല.

Advertisment