കണ്ണൂർ : അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി വര്‍ഗീയമായി വോട്ടര്‍ഭ്യര്‍ഥിത്തിച്ചെന്ന ആരോപണവുമായി തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചെന്ന് കരുതുന്ന നോട്ടീസ് പുറത്ത്.
നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, മുസ്ലിമായ കെ എം ഷാജിക്ക് വോട്ട് ചെയ്യണം എന്നും വര്‍ഗീയമായി അഭ്യര്‍ഥിച്ചുകൊണ്ട് മുസ്ലിം വീടുകളില്‍ യുഡിഎഫ് നോട്ടീസ് വിതരണം ചെയ്തിരുന്നുവെന്നാണ് ആരോപണം.
വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മനോരമയുടെ വീട്ടില്‍ നിന്നും, മറ്റു യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുമാണ് പോലീസ് ഇത്തരം നോട്ടീസുകള്‍ പിടികൂടിയിരുന്നത്. എന്നാല്‍ ഇത് പൊലീസ് പുറത്തു വിട്ടിരുന്നില്ല. വിവരാവകാശപ്രകാരം ലഭിച്ച ഈ നോട്ടീസ് ഹസീബ് എന്ന യുവാവാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/photo.php?fbid=1413443278801646&set=pcb.1413446215468019&type=3&theater
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മത്സരിച്ചിരുന്നത്.
നികേഷിനെ തോല്‍പ്പിക്കാന്‍ കെ.എം ഷാജി മുസ്ലീം വീടുകളില്‍ വിതരണം ചെയ്ത എട്ട് തരത്തിലുള്ള വര്‍ഗീയ നോട്ടീസിനെതിരെ സിപിഎം നിയമ നടപടി സ്വീകരിക്കുകയും കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
‘അസലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറക്കാത്ത് ഹു’- എന്ന അഭിവാദനത്തിന്റെ പൂര്‍ണ്ണരൂപം പ്രയോഗിച്ചാണ് നോട്ടീസ് ആരംഭിക്കുന്നത്. അറബിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേപോലെ മുസ്ലീംങ്ങള്‍ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും ഉച്ചരിക്കാറുള്ള ബിസ്മില്ലാഹി റഹ്മാനി റഹിം (പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നും അറബിയില്‍ രേഖപ്പെടുത്തിയ ശേഷമാണ് ഷാജിക്ക് വോട്ട് ചെയ്യാനും നികേഷ് അമുസ്ലീമായതിനാല്‍ തോല്‍പ്പിക്കാനും ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പില്‍ ഷാജിക്ക് വോട്ട് ചെയ്യുന്നത് വിശുദ്ധ യുദ്ധം (ജിഹാദ്) പോലെയാണ്. നികേഷ് കുമാര്‍ അമുസ്ലീമാണ്. ഷാജി അഞ്ചു നേരം നിസ്‌ക്കരിക്കുന്ന മുസ്ലീം ‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല.
അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചുനേരം നിസ്‌ക്കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മീനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കുവാന്‍ എല്ലാ മുഹ്മീനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കു’
‘സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം.
അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി” തുടങ്ങി വാക്കുകളാണ് വര്‍ഗീയമായി വോട്ടുപിടിച്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലിറക്കിയ നോട്ടീസില്‍ ഉള്ളത്.
https://www.facebook.com/asi.haseeb.39/videos/1413432805469360/?t=1