ചെന്നൈ: ഡിഎംകെ എന്നത് വര്‍ഗീയതയേയും, ഫാസിസത്തേയും എതിര്‍ക്കുന്നവരാണെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. അതുകൊണ്ട് തന്നെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ ബിജെപിയുമായി യാതൊരു സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെയെയും ബിജെപിയെയും ഒരുമിപ്പിക്കാനാഗ്രഹിക്കുന്ന ചില സ്ഥാപിത താല്‍പര്യക്കാരാണ് മാധ്യമങ്ങളിലും പൊതുവേദികളിലും ഇത്തരം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
'അവരുടെ മനസിലിരിപ്പ് നടക്കില്ല. ഡിഎംകെ എല്ലാകാലത്തും ബിജെപിയുടെ വര്‍ഗീയതയേയും ഫാസിസത്തേയും എതിര്‍ക്കും.' സ്റ്റാലിന്‍ തുറന്നടിച്ചു. ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിച്ച് ഒരു രാഷ്ട്രം ഒരേയൊരു പാര്‍ട്ടി, ഒറ്റയാള്‍ ഭരണം എന്ന രീതി കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രമിക്കുന്നത്. ജനവിരുദ്ധരായ ബിജെപിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ ഡിഎംകെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെയും ഭാഷകളുടേയും അവകാശത്തിനും വേണ്ടി ബിജെപിയെ പരാജയപ്പെടുത്തുക, ഫാസിസം നശിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള എല്ലാ ശ്രമവും ഞാന്‍ നടത്തും' എന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയേയും അവരുടെ അടിമയായ എഐഎഡിഎംകെ സര്‍ക്കാറിനെയും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ കെട്ടുകെട്ടിച്ച് തിരിച്ചയക്കുകയെന്നതാണ് ഞങ്ങളുടെ അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാക്കള്‍ കരുണാനിധിയുടെ മരണാനന്തരം ആശ്വസിപ്പിക്കാനെത്തിയെന്നതുകൊണ്ട് അവര്‍ക്കു മുമ്പില്‍ ഞങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഡിഎംകെയുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് ബിജെപി ക്ഷണിച്ചത്. അതിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.