കുവൈറ്റ്: ഉത്തർപ്രദേശിലെ ഹഥ്റസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി മൃഗീയമായി കൊല്ലപ്പെട്ട മനീഷയെന്ന 19 വയസ്സുകാരിയായ ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന രാഹുൽ, പ്രിയങ്ക എന്നീ ജനകീയ നേതാക്കളെയും, ജനങ്ങളെയും തടഞ്ഞ് കൈയേറ്റം ചെയ്ത യുപി പോലീസിന്റെ കിരാത നടപടികളിൽ ഒ ഐ സി സി വെൽഫെയർ വിംഗ് കമ്മിറ്റി അതി ശക്തമായി പ്രതിഷേധിക്കുന്നു.
ജനകീയ നേതാക്കന്മാരെ അടിച്ചമർത്താമെന്ന് ഭരണകൂടം കരുതുന്നുവെങ്കിൽ അത് വെറും മിഥ്യാധാരണ മാത്രമാണെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരം അടിച്ചമർത്തലുകൾക്ക് പരാജയം സംഭവിച്ചിരിക്കുന്നതായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
ആയതിനാൽ ഭരണകൂടത്തിന് അത്തരത്തിലുള്ള കരുത്ത് കാണിക്കാമെന്ന മിഥ്യാധാരണകൾ വല്ലതുമുണ്ടെങ്കിൽ അത് ജനാധിപത്യ വിശ്വാസികളുടെ മുമ്പിൽ അവരുടെ പരാജയ ഭീതിയും, ഭീരുത്വവുമാണ് കാണിക്കുന്നതെന്ന് ഒ ഐ സി സി വെൽഫെയർ വിങ് പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.