Advertisment

15 കാരി സഹോദരിയെ ബലാത്സംഗം ചെയ്യുന്നതിന് ദൃക്‌സാക്ഷിയായി ; 12 കാരനെ അക്രമികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി ;അമ്മാവനെ പ്രതിയാക്കിയ കേസില്‍ വഴിത്തിരിവ്

New Update

പാട്യാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ പെണ്‍കുട്ടിയുടെ 12 കാരനായ സഹോദരനെയും കൊലപ്പെടുത്തി. പാട്യാലയിലെ ഗ്രാമത്തിലെ വീട്ടില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ജൂണ്‍ 15 നായിരുന്നു 12 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

publive-image

പ്രതികള്‍ 14 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് പയ്യന്‍ കണ്ടതിനെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ആത്മഹത്യയാണെന്ന് തോന്നുന്ന തരത്തില്‍ പയ്യനെ ഉത്തരത്തില്‍ കെട്ടിത്തൂക്കുകയും വിവരം ആരോടെങ്കിലും പറഞ്ഞാല്‍ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും അക്രമികള്‍ ഭീഷണി മുഴക്കി. ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ മക്കളെ വീട്ടില്‍ തനിച്ചാക്കി പോയ സമയത്തായിരുന്നു ബലാത്സംഗവും കൊലപാതകവും നടന്നത്.

ജൂണ്‍ 15 ന് പെണ്‍കുട്ടിയെ വീട്ടില്‍ തനിച്ചാക്കി സഹോദരന്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൂവര്‍സംഘം വീട്ടില്‍ അതിക്രമിച്ചു കടന്നതും പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതും. കളി കഴിഞ്ഞ് മതില്‍ചാടിക്കടന്ന് വന്ന പയ്യന്‍ ചേച്ചിയെ മൂന്ന് പേര്‍ ചേര്‍ന്ന് അക്രമിക്കുന്നത് കാണുകയും പയ്യന്‍ ഒച്ചത്തില്‍ നിലവിളിച്ച് ബഹളമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് പിടിക്കപ്പെടുമെന്ന് പേടിച്ച മൂന്ന് പേരും ചേര്‍ന്ന് പയ്യനെ നിശബ്ദനാക്കാന്‍ കഴുത്തുഞെരിക്കുകയായിരുന്നു. അതിന് ശേഷം ആത്മഹത്യയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ മൃതദേഹം കെട്ടിത്തൂക്കി.

വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ മകനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആത്മഹത്യ ആണെന്ന് വരുത്തി പോലീസ് കൈകഴുകാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചില്ല. നേരത്തേയുള്ള വഴക്കിന്റെ പേരില്‍ അമ്മാവന്‍ തന്നെ പയ്യനെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് മാതാപിതാക്കള്‍ ആദ്യം ആരോപിച്ചത്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് പയ്യന്റെ സഹോദരിയെ ചോദ്യം ചെയ്‌തെങ്കിലും ഭയം മൂലം ആദ്യം പറയാന്‍ വിസമ്മതിച്ച പെണ്‍കുട്ടി പിന്നീട് എല്ലാം കണ്ണീരോടെ തുറന്നുപറയുകയായിരുന്നു.

പ്രതികള്‍ക്കെതിരേ ബലാത്സംഗം, കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അക്രമികള്‍ മൂന്ന് പേരും മുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇവരുടെ ഒളിത്താവളം സംബന്ധിച്ച വിവരം കിട്ടിയിട്ടുണ്ടെന്നും ഉടന്‍ കുടുങ്ങുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment