Advertisment

ഇന്ത്യന്‍ പട്ടാളക്കാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് കഴുത്തറുത്ത് കൊന്ന് പാക്കിസ്ഥാന്റെ കണ്ണറയ്ക്കുന്ന ക്രൂരത

New Update

Advertisment

ഇന്ത്യന്‍ ജവാനെ ക്രൂരമായി കൊലപ്പെടുത്തി പാക്കിസ്ഥാന്‍. ബിഎസ്എഫ് പെട്രോളിങ് വിഭാഗം ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിനെയാണ് പാക്കിസ്ഥാന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. പാക്കിസ്ഥാന്‍ അതിര്‍ത്തി സംരക്ഷണ സൈന്യമാണ് നരേന്ദ്ര കുമാറിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാനില്ലാതിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കണ്ട് ചൂഴ്‌ന്നെടുത്ത് തലയറുത്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെടിയുണ്ടകളുമേറ്റിട്ടുണ്ട്. ജമ്മുവിലെ രാംഗാര്‍ഗ് സെക്ടറിലാണ് സംഭവം നടന്നതെന്നാണ് സൂചനകള്‍.

publive-image

രാജ്യാന്തര അതിര്‍ത്തിയിലെ നിയന്ത്രണരേഖ കടന്നതാണ് പാകിസ്താന്റെ മൃഗീയ കൊലപാതകത്തിന് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ നിയന്ത്രണരേഖയില്‍ ബിഎസ്എഫ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അതിര്‍ത്തി കടന്ന് പുല്ല് നിറഞ്ഞ പ്രദേശത്ത് ആറു മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് ജവാന്റെ മൃതദേഹം ബി.എസ്.എഫ് സംഘം കണ്ടെത്തിയത്.

പാക് സേനയുടെ ഭാഗത്തു നിന്നുള്ള ക്രൂരതയെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാറും വിദേശകാര്യ മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷനും (ഡി.ജി.എം.ഒ) കാണുന്നതെന്ന് സുരക്ഷാ വിഭാഗങ്ങളിലെ ഉന്നതര്‍ വ്യക്തമാക്കി. സംഭവത്തിലുള്ള ശക്തമായ പ്രതിഷേധം പാകിസ്താനെ അറിയിക്കാന്‍ ബി.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, സംഭവത്തെ കുറിച്ച് ഇതുവരെ പാക് സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജവാന്റെ മൃതദേഹം കണ്ടെത്താന്‍ സംയുക്ത തിരച്ചിലിന് ഇന്ത്യന്‍ സേന ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്‌സ് തയാറായില്ല.

Advertisment