Advertisment

ക്ലീനര്‍ മരിച്ച സംഭവം: ലോറി ഡ്രൈവര്‍ മൊഴി മാറ്റി; ലോറിക്ക് നേരെ കല്ലെറിഞ്ഞത് തമിഴ്‌നാട്ടിലെന്ന് പുതിയ മൊഴി

New Update

പാലക്കാട്: ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ മൊഴി മാറ്റി. ലോറിക്ക് നേരെ കല്ലെറിഞ്ഞത് തമിഴ്‌നാട്ടിലാണെന്നാണ് പുതിയ മൊഴി. ചാവടിക്കും വാളയാറിനും ഇടയിലാണ് ആക്രമണം നടന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.

കഞ്ചിക്കോട് കല്ലേറുണ്ടായിരുന്നുവെന്നാണ് ഡ്രൈവറിന്റെ ആദ്യ മൊഴി.

Advertisment

publive-image

കോയമ്പത്തൂര്‍ സ്വദേശി വിജയ് മുരുകേശന്‍ (21) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്നു കൊച്ചിയിലേക്കു വന്ന ലോറിക്കു നേരെയാണു കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഉടമസ്ഥ സംഘം പ്രവര്‍ത്തകരായ രണ്ടുപേരെ വാളയാര്‍ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ സംഭവം. കാറിലും ബൈക്കിലുമെത്തിയ സംഘം കല്ലെറിയുകയായിരുന്നുവന്നാണ് അക്രമത്തില്‍ പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവര്‍ നൂറുള്ള പൊലീസിനോടു പറഞ്ഞത്. മുരുകേശന്റെ നെഞ്ചിലാണു കല്ലു പതിച്ചത്. ഉടന്‍ തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച ക്ലീനര്‍ വിജയ് മുരുകേശന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടിനുശേഷം തമിഴ്‌നാട്ടിലേയ്ക്കു കൊണ്ടുപോയി. സംഭവവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും തമിഴ്‌നാട്ടിലാണ് ലോറിക്ക് കല്ലെറിയുന്നതെന്നും ലോറി ഉടമസ്ഥ സംഘം നേതാക്കള്‍ വ്യക്തമാക്കി.

Advertisment