Advertisment

കന്നാസിൽ കണ്ടെത്തിയതു മെഥനോൾ, ചായക്കടയിലും വിൽപ്പനയ്ക്കെത്തിച്ചു; 30 മില്ലി ലിറ്റര്‍ കഴിച്ചാല്‍ മരിക്കും, 10 മില്ലി ലിറ്റര്‍ കഴിച്ചാല്‍ ആന്തരാവയങ്ങള്‍ വെന്തുരുകും, 15 മില്ലി ലിറ്റര്‍ കഴിച്ചാല്‍ കാഴ്ച്ച നഷ്ടമാകും

New Update

വാളയാർ : ചെല്ലങ്കാവ് ആദിവാസി ഊരിൽ കന്നാസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതു വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെഥനോൾ (മീഥൈൽ ആൽക്കഹോൾ) അടങ്ങിയ സ്പിരിറ്റാണെന്ന് എക്സൈസിനു ലഭിച്ച ലാബ് റിപ്പോർട്ടിൽ വിവരം. ഇന്നലെ ലഭിച്ച പരിശോധനാ ഫലത്തിൽ 97.5 ശതമാനമാണു സ്പിരിറ്റിന്റെ അംശം.

Advertisment

ബാക്കി ജലമോ ശീതളപാനീയമോ കലർത്തിയതാകാമെന്നാണു സംശയം. 35 ലീറ്ററിന്റെ കന്നാസിൽ 13 ലീറ്റർ സ്പിരിറ്റാണ് ഉണ്ടായിരുന്നത്. കേന്ദ്രസർക്കാർ അംഗീകാരമുള്ള എറണാകുളത്തെ സ്വകാര്യ ലാബിൽ നടത്തിയ പരിശേ‍ാധയുടെ ഫലമാണിത്. സാംപിളുകൾ ആഭ്യന്തരവകുപ്പിന്റെ കെമിക്കൽ ലാബിലേക്കും അയച്ചിട്ടുണ്ട്.

publive-image

മരിച്ചവരുടെ ശരീരത്തിൽനിന്നു ലഭിച്ച ദ്രാവകവും കന്നാസിലേതും ഒന്നാണേ‍ാ എന്നറിയാനുള്ള പരിശേ‍ാധനയും നടത്തേണ്ടതുണ്ട്. അന്വേഷണനടപടി വേഗത്തിലാക്കുന്നതിന്റ ഭാഗമായാണു സ്വകാര്യ ലാബിൽ പരിശേ‍ാധിച്ചതെന്ന് അധികൃതർ പറഞ്ഞു.മെഥനോൾ അടങ്ങിയ സ്പിരിറ്റ് കൂടുതൽ ഉപയോഗിക്കുന്നതു തിന്നർ, പെയിന്റ്, വാർണിഷ്, ടർപന്റൈൻ എന്നിവയുടെ നിർമാണത്തിനാണ്. ഇത്തരം കമ്പനികൾ കോയമ്പത്തൂർ, കഞ്ചിക്കോട് വ്യവസായ മേഖലയിലുണ്ട്.

മീഥൈൽ ആൽക്കഹോൾ അഥവാ മെഥനോൾ (CH3OH) വ്യവസായ ആവശ്യത്തിനു മാത്രമുള്ള സ്പിരിറ്റാണ്. ഇതു 30 മില്ലിലീറ്റർ കഴിച്ചാൽ മരിക്കും. 10 മില്ലി ലീറ്റർ കഴിച്ചാൽ ആന്തരാവയവങ്ങൾ വെന്തുരുകും. 15 മില്ലി ലീറ്റർ കഴിച്ചാൽ കാഴ്ച നഷ്ടമാകും. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനാണ് ഇതിന്റെ നിർമാണ വിതരണ ചുമതല. മരത്തിന്റെ പശയുൾപ്പെടെ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്.

ഈഥൈൽ ആൽക്കഹോൾ അഥവാ എഥനോൾ (CH3CH2OH) ആണു കുടിക്കുന്ന മദ്യത്തിൽ അടങ്ങിയത്. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ എന്നാണ് ഈ സ്പിരിറ്റ് അറിയപ്പെടുന്നത്. കരിമ്പിൽനിന്നാണു നിർമാണം. എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇതിന്റെ നിർമാണവും വിപണനവും. നിർമാണഘട്ടത്തിലും മറ്റും 2 സ്പിരിറ്റിനും ഒരേ നിറവും മണവുമാണ്. മദ്യദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പിന്നീട് മെഥനോൾ നിർമിക്കുമ്പോൾ നീലനിറം നൽകി തുടങ്ങി.

palakkad news
Advertisment