കാല്പന്തുകളിയിലെ മായാജാലംകൊണ്ട് ഒരു ജനതയുടെ മുഴുവൻ ആവേശമായിരുന്ന മറഡോണയെന്ന ഇതിഹാസം ഇനി ഓർമ്മകളിൽ.. ഡിയേഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരി ക്കുകയായിരുന്നു ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ.
‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ , ആ ഓർമ്മകളിൽ പെലെ നിശബ്ദനായി.. ആ വാക്ക് മാത്രമേ പെലെയ്ക്ക് പറയുവാനുണ്ടായിരുന്നുള്ളു.
ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചകൾക്ക് മുൻപ് തലയ്ക്ക് സർജറി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു അദ്ദേഹം. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. വിവിധ മേഖലകളിൽ നിന്നായി നിരവധി പേര് അദ്ദേഹത്തിന് അനുശോചനവുമായെത്തി.