ദില്ലി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്.
15 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍.
പെട്രോളിന്‍റെ തീരുവ ലിറ്ററിന്10 രൂപയും ഡീസലിന്‍റേത്13 രൂപയുമാണ്വർധിപ്പിച്ചത്.ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വർധിപ്പിച്ചത്.രണ്ട് തവണ മാത്രമാണ്തീരുവയിൽ കുറവ് വരുത്തിയത്.
മോദി സർക്കാർ അധികാരത്തിലെത്തുന്നതിന്മുമ്പ് 9.20 രൂപയായിരുന്നു ലിറ്റർ പെട്രോൾ തീരുവ. അതാണ് 32.98 ആയി ഉയർന്നത്. ഡീസലിന് 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന് 20 ശതമാനത്തിൽനിന്ന് 30ലേക്കും ഡീസലിന്‍റേത് 12.5 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്കുമാണ് കുത്തനെ കൂട്ടിയത്.