New Update
മൂന്നാർ: പെട്ടിമുടിപ്പുഴയിൽ നിന്ന് ഒരു കുട്ടിയുടേത് ഉൾപ്പെടെ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്നു രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു.
കണ്ണൻ–സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12), ഭാരതിരാജയുടെ മകൾ ലക്ഷണശ്രീ (10) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ചത്തെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 55 ആയി. ബാക്കിയുള്ള 15 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.