തിരുവനന്തപുരം∙ ചികില്‍സയ്ക്കുശേഷം അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തിയതും പോയതുപോലെ തന്നെ മാധ്യമങ്ങളെ അറിയിക്കാതെ. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. തുടർന്ന് ക്ലിഫ് ഹൗസിലേക്കു പോയി.
മുഖ്യമന്ത്രി എന്ന് മടങ്ങി വരും എന്ന കൃത്യമായ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ഇന്ന് വൈകുന്നേരം എന്നും നാളെ രാവിലെ എന്നുമൊക്കെയായിരുന്നു നേരത്തെ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നത്. ആ ധാരണകളെല്ലാം തെറ്റിച്ച് പുലര്‍ച്ചെ മൂന്നരയ്ക്ക് തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി ഓഫീസില്‍ എത്തിയപ്പോഴാണ് പല മാധ്യമങ്ങളും ഇക്കാര്യം അറിയുന്നത്.
ചികില്‍സയ്ക്കായി ഈ മാസം രണ്ടിനാണ് അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിൽ വച്ചായിരുന്നു ചികിത്സ. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 19 നു പോകേണ്ടതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനകളുടെ യോഗത്തെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തിരുന്നു.