ലഖ്‌നൗ: ചൈനയ്ക്കും പാകിസ്ഥാനുമെതിരെയുള്ള യുദ്ധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീയതി കുറിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. 'രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370 എന്നിവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പോലെ പാകിസ്താനുമായും ചൈനയുമായും എപ്പോഴാണ് യുദ്ധം നടത്തേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്.' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ സ്വതന്ത്രദേവ് സിങ് പറയുന്നു.
യുദ്ധത്തിനുളള തീയതി നിശ്ചയിച്ചതായും ബി.ജെ.പി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്. സമാജ് വാദി പാർട്ടിയിലേയും ബഹുജൻ സമാജ് വാദി പാർട്ടിയിലെയും പ്രവർത്തകരെ ഭീകരാവാദികളോടാണ് സ്വതന്ത്ര ദേവ് സിങ് താരതമ്യം ചെയ്തത്.
ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി അധ്യക്ഷന്റെ വിവാദ പരാമർശം.