Advertisment

ഉയിരുള്ള കാലത്തു ഭ്രഷ്ടുകല്‍പ്പിച്ചവര്‍ "പട്ടടയില്‍നിന്നൊരു പാട്ട്" കവിത മഞ്ജുള ശിവദാസ്‌ റിയാദ്

author-image
admin
Updated On
New Update

publive-image

Advertisment

വെറുപ്പിന്‍ കനല്‍നോട്ടമെയ്തെന്നെ നോവിച്ച-

കണ്ണുകളിലെന്തിനിന്നനുതാപ നീരുറവ?

ഇന്നോളമെന്നിലറപ്പു ദര്‍ശിച്ചവര്‍,ഇന്നെന്‍റെ-

മൃത്യുവുറപ്പാക്കി മാപ്പിരക്കുന്നുവോ?

 

ഉയിരുള്ള കാലത്തു ഭ്രഷ്ടുകല്‍പ്പിച്ചവര്‍-

ഇന്നെന്‍റെ ചത്ത ദേഹത്തെയുടപ്പിറപ്പാക്കുവോര്‍!!

നിര്‍ലജ്ജമിനിയുമീ പാഴ്മൊഴികളുരചെയ്തു-

പരിഹസിക്കാതെന്‍റെ മൃതശരീരത്തെയും.

 

ഇനിയെന്നെ പിന്തുടര്‍ന്നീടരുത്,,നിങ്ങളെ-

ന്നാത്മാവിനെങ്കിലും ശാന്തിതരികാ...

അവസാന പട്ടിണിക്കോലമല്ലീഞാന്‍-

അനീതികള്‍ക്കവസാനയിരയുമല്ലാ...

 

ഉച്ചനീചത്വങ്ങളതിരിട്ടകറ്റിയ,-

സ്വപ്നങ്ങളില്ലാത്ത നരജാതികള്‍ക്കായ്,

ഇനിയും മരിക്കാത്തവര്‍ക്കു ജീവിക്കുവാന്‍-

ഉയിരിന്നു കൂട്ടായ പാട്ടുകെട്ടീടുക.

Advertisment