Advertisment

'ഞാന്‍ മരിക്കാന്‍ കാരണം എസ്‌ഐ', ആലുവയിൽ ജീവനൊടുക്കിയ എഎസ്‌ഐയുടെ വാട്‌സ് ആപ്പ് സന്ദേശം ഇങ്ങനെ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ആലുവ: മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് ആലുവ മേഖലയില്‍ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് രണ്ട് എഎസ്‌ഐമാര്‍.

Advertisment

publive-image

ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണി(52), തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ പി സി ബാബു(45) എന്നിവരാണ് രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത്.

ഈ മാസം എട്ടിനാണ് പൗലോസ് ജോണി ക്വാട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ചത്. പി സി ബാബു ജീവനൊടുക്കിയത് ഇന്നലേയും. പൗലോസ് ജോണിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും ഇതില്‍ അന്വേഷണവും മറ്റ് നടപടികളും ഉണ്ടായില്ല.

സ്റ്റേഷന്‍ എസ്‌എച്ച്‌ഒക്കെതിരെയുള്ള ബാബുവിന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഞാന്‍ മരിക്കാന്‍ കാരണം എസ്‌ഐ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണെന്നാണ് ആരോപണം.

SUICIDE CASE
Advertisment